കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാരോപിച്ചാണ് പ്രോസിക്യൂഷന്റെ ഹർജി. കേസിലെ തുടരന്വേഷണത്തിൽ ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് തുടരന്വേഷണം.
ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്നുണ്ടാക്കിയ തിരക്കഥയാണ് വെളിപ്പെടുത്തലെന്നും സാക്ഷികളെ സ്വാധീനിച്ചതിന് തെളിവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. വാദം പൂർത്തിയായതോടെയാണ് എറണാകുളം സ്പെഷ്യൽ അഡി.സെഷൻസ് കോടതി കഴിഞ്ഞയാഴ്ച ഹർജി ഇന്ന് വിധിപറയാനായി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |