കൊച്ചി: പീഡനപരാതി നൽകിയ യുവനടിയെ സ്വാധീനിക്കാൻ പ്രതി വിജയ് ബാബു ശ്രമിച്ചെന്നു കരുതുന്ന ശബ്ദരേഖ പുറത്തായി. യുവനടിയുടെ ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഏതാനും മിനിറ്റ് മാത്രം ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത ഭാഗമാണ് പുറത്തുവന്നത്.
കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ വെളിയിൽവന്നത്. "പരാതി പുറത്തുവന്നാൽ ഞാൻ മരിക്കും, പൊലീസുകാർ ഇത് ആഘോഷമാക്കും. ഞാൻ വന്ന് യുവനടിയുടെ കാല് പിടിക്കാം... എന്നെ തല്ലിക്കോട്ടേ" എന്നിങ്ങനെ കുറ്റം സമ്മതിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. യുവനടി പരാതി നൽകുംമുമ്പ് ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇതെന്നാണ് സൂചന.
വിജയ് ബാബു: വിജയ് ബാബുവാണ്. ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കണം. പ്ലീസ്. ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല. ഇത് ഞാൻ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛൻ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം. ഞാൻ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. 'യൂ തിങ്ക് എബൗട്ട് മൈ മദർ , യൂ തിങ്ക് എബൗട്ട് ഹെർ മദർ' ബിക്കോസ്.. ഇത് വെളിയിൽ പോയാൽ പൊലീസുകാർ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.
ബന്ധു: എനിക്കും അതിന്റെ അവസ്ഥകൾ അറിയാം. പക്ഷേ എന്താ പ്രശ്‌നമെന്താന്ന് വച്ചാൽ, നിങ്ങൾ അവളെ ട്രിഗർ ചെയ്തുകഴിഞ്ഞു. അവളുടെ കൈയിൽനിന്ന് പോയി കാര്യങ്ങൾ.
വിജയ് ബാബു: അതേ.. അതെനിക്ക് മനസിലായി, ഞാൻ ട്രിഗർചെയ്തു. അത് സത്യമാണ്. ഞാൻ അത് അക്‌സപ്റ്റ് ചെയ്യുന്നു. പക്ഷേ അതിന് സൊല്യൂഷനുണ്ട്. ഞാൻ മാപ്പ് പറയാം. ഞാൻ വന്ന് കാലുപിടിക്കാം. അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്. ഞാൻ ട്രിഗർചെയ്തു, ശരി. മനുഷ്യനല്ലേ. വഴക്കുണ്ടാകില്ലേ. അതിന് സൊല്യൂഷൻ ഇല്ലേ. അതിന് പൊലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയിലിറങ്ങി നടക്കാൻ പറ്റുമോ,
ബന്ധു: വിജയ് എനിക്കിതെല്ലാം അറിയാവുന്ന കാര്യമാണ്. നിങ്ങൾ അവളെ അടിച്ചുവെന്നുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |