ക്ലീൻ എനർജിയിൽ നിക്ഷേപത്തിന് ക്ഷണം
ബെർലിൻ : കാലാവസ്ഥാസംരക്ഷണത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള ശ്രമങ്ങളെ ജി - 7 രാജ്യങ്ങൾ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ജി -7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഉയർന്നുവരുന്ന ക്ലീൻ എനർജി സാങ്കേതികവിദ്യയുടെ വലിയ വിപണി പ്രയോജനപ്പെടുത്താൻ ജി - 7 രാജ്യങ്ങളെ മോദി ക്ഷണിച്ചു. ഉച്ചകോടിയിലെ ' ഇൻവെസ്റ്റിംഗ് ഇൻ എ ബെറ്റർ ഫ്യൂചർ : ക്ലൈമറ്റ്, എനർജി, ഹെൽത്ത് " എന്ന സെഷനിലാണ് മോദി സംസാരിച്ചത്. ഫോസിൽ ഇതര സ്രോതസുകളിൽ നിന്ന് 40 ശതമാനം ഊർജ്ജശേഷി എന്ന ലക്ഷ്യം ഇന്ത്യയ്ക്ക് കൈവരിക്കാനായി. സമ്പൂർണ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം ഇന്ത്യയിലാണ്.
ഇന്ത്യ മറ്റ് വികസ്വര രാജ്യങ്ങൾക്കും പ്രചോദനം നൽകും. ക്ലീൻ എനർജി രംഗത്ത് ഗവേഷണം, നവീകരണം, ഉത്പാദനം എന്നിവയിൽ നിക്ഷേപം നടത്താം. കഴിഞ്ഞ വർഷം ഗ്ലാസ്ഗോയിൽ ലൈഫ് - ലൈഫ്സ്റ്റൈൽ ഫോർ എൻവയോൺമെന്റ് എന്ന പ്രസ്ഥാനത്തിന് ഞാൻ ആഹ്വാനം ചെയ്തിരുന്നു. ഈ വർഷം ലോകപരിസ്ഥിതി ദിനത്തിൽ ഞങ്ങൾ ലൈഫ് ആഗോള കാമ്പെയിൻ ആരംഭിച്ചു. പരിസ്ഥിതി സൗഹൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഈ പ്രസ്ഥാനം പിന്തുടരുന്നവരെ നമുക്ക് ട്രിപ്പിൾ - പി അഥവാ ' പ്രോ പ്ലാനറ്റ് പീപ്പിൾ " എന്ന് വിളിക്കാം. സ്വന്തം രാജ്യത്ത് ട്രിപ്പിൾ - പി ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. വരുംതലമുറയ്ക്ക് നൽകാനാകുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. ലോക ജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിൽ ജീവിക്കുന്നു. എന്നാൽ, ആഗോളതലത്തിൽ വെറും 5 ശതമാനം കാർബൺ മാത്രമാണ് ഇന്ത്യ പുറന്തള്ളുന്നതെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |