SignIn
Kerala Kaumudi Online
Friday, 29 March 2024 4.44 AM IST

കിവികളെ പാറിപ്പിച്ച് ഇംഗ്ലണ്ട്,​ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

england

ലീഡ്സ്: മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം പെയ്ത മഴയ്ക്കും ഇംഗ്ലണ്ടിനെ വിജയത്തിന് തടയിടാനായില്ല. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ 7വിക്കറ്റിന്െ ജയം നേടി ഇംഗ്ലണ്ട് പരമ്പര 3-0ത്തിന് തൂത്തുവാരി. ന്യൂസിലൻഡ് ഉയർത്തിയ 296 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (296/3)​. സ്കോർ: ന്യൂസിലൻഡ്329/10,​ 326/10. ഇംഗ്ലണ്ട് 360/10,​ 296/3.

നാലാം ദിനം കളിനിറുത്തുമ്പോൾ തന്നെ 183/ 2 എന്ന നിലയിൽ വിജയത്തിനടുത്തെത്തിയിരുന്ന ഇംഗ്ലണ്ടിനെ അവസാന ദിവസം പെയ്ത മഴ ആശങ്കയിലാക്കി. മഴമൂലം ഒന്നരമണിക്കൂർ വൈകിയാണ് അഞ്ചാം ദിനം മത്സരം ആരംഭിച്ചത്. എന്നാൽ ജയിക്കാൻ വേണ്ടിയിരുന്ന 113റൺസ് 15.2 ഓവറിൽ അടിച്ചെടുത്ത് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. വീണ്ടും ട്വന്റി-20 രീതിയിൽ ബാറ്റ് വീശിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. ഇന്നലെ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിലെ ഒലി പോപ്പിനെ (82)​ ക്ലീൻ ബൗൾഡാക്കി സൗത്തി ന്യൂസിലൻഡിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ തുടർന്ന് ക്യാപ്ടൻ ജോറൂട്ടിന് (പുറത്താകാതെ 86)​ കൂട്ടായി ബെയർസ്റ്റോയെത്തിയതോടെ (പുറത്താകാതെ 44 പന്തിൽ 76)​ ബെയർസ്റ്റോ എത്തിയതോടെ ഇംഗ്ലീഷ് സ്കോർ റോക്കറ്റ് പോലെ കുതിച്ചു. 30പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ബെയർസ്റ്റോ ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരം നേടുന്ന വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയെന്ന റെക്കാഡും സ്വന്തമാക്കി. 8 ഫോറും 3 സിക്സും ആ ബാറ്റിൽ നിന്ന് പറന്നു. 125 പന്ത് നേരിട്ട റൂട്ട് 11 ഫോറും 1 സിക്സും നേടി.

ജനുവരി ഒന്നുമുതൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ഈ പരമ്പര വിജയം നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. അതേസമയം പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യയ്ക്ക് സമനില നേടിയാൽ പോലും പരമ്പര സ്വന്തമാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ENGLAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.