കുറവിലങ്ങാട്: കോട്ടയത്തെ പശുവളർത്തൽ കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും. ഇതിനാെപ്പം പുകയില പൊടിക്കുന്നതിനും പായ്ക്കുചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ആയിരക്കണക്കിന് കവറുകളും പിടികൂടിയിട്ടുണ്ട്. കുറവിലങ്ങാട് കാളിയാർത്തോടത്തുനിന്നാണ് ലക്ഷങ്ങൾ വിലവരുന്ന പുകയില ഉത്പന്നങ്ങളും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെങ്കിലും പശുവളർത്തൽ കേന്ദ്രം വാടകയ്ക്ക് എടുത്ത അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന്‍ ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. ഇവർ മറ്റുചില കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
ഒരുവർഷം മുമ്പ് വാടകയ്ക്ക് എടുത്ത ഫാമിൽ പശു, ആട്, നായ എന്നിവയെ പേരിനുവേണ്ടി വളർത്തിയിരുന്നു. ഇത് ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ഫാം കേന്ദ്രീകരിച്ച് പുകയിലെ ഉത്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഏറെനാളായെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |