തിരുവനന്തപുരം : പതിന്നാലുകാരനായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച 52 കാരനായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻകോട് പിണ്ണാക്കര പുത്തൻവീട്ടിൽ സുകുവിനെ കോടതി മൂന്നര വർഷം തടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പ്രതി പിഴ ഒടുക്കിയാൽ അത് പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
2016 ജനുവരി ആറിനായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പേരൂർക്കട പെട്രോൾ പമ്പിന് സമീപമുളള ഗോഡൗണിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. കുട്ടിയെ താൻ ജോലി ചെയ്യുന്ന ഗോഡൗണിൽ കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിയെ തളളിമാറ്റി ഒാടിയ കുട്ടി റോഡിൽ വന്ന് കരഞ്ഞു. ഇതുകണ്ട ഒരു പരിചയക്കാരൻ കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ എത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. സെപ്ഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |