തിരുവനന്തപുരം:ഷാർജാ ഷേഖിന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന ആരോപണം പമ്പര വിഡ്ഢിത്തമാണെന്ന് നിയമസഭയിൽ ഡോളർ കടത്ത് ആരോപണം സംബന്ധിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നാല് കേന്ദ്രഏജൻസികൾ രണ്ടു വർഷം അന്വേഷിച്ചിട്ടും തെളിയിക്കാനാവാത്ത രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ്. ഒരു തരിമ്പ് തെളിവ് കിട്ടിയെങ്കിൽ ഭൂകമ്പം സൃഷ്ടിക്കുമായിരുന്നു. ഒരു തെളിവുമില്ലെന്നതാണ് വാസ്തവം. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
കറൻസി കടത്തിയെന്ന് മറ്റൊരാൾ കണ്ടതായി വേറൊരാൾ കേട്ടറിഞ്ഞെന്നാണ് ആദ്യം പറഞ്ഞത്. പ്രോട്ടോക്കോൾ ഓഫീസറെ വരെ തെളിവു കിട്ടാനായി കേന്ദ്രഏജൻസികൾ ഭീഷണിപ്പെടുത്തി. അന്നുമിന്നും ഇതിന് തെളിവില്ല. സാക്ഷി മൊഴി പോലുമില്ല. വാലും തലയുമില്ലാത്ത ആരോപണങ്ങൾ മാത്രമേയുള്ളൂ. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് . തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിരാകരിച്ച ആരോപണങ്ങൾ കുത്തിപ്പൊക്കിയാൽ പതറില്ലെന്നും
മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |