കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ജൂലായ് അഞ്ചിന് പരിഗണിക്കാൻ മാറ്റി. മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും സി.പി. പ്രമോദ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസും രജിസ്റ്റർ ചെയ്തതാണ് കേസുകൾ. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
അറസ്റ്റ് തടയണമെന്ന
ആവശ്യം അനുവദിച്ചില്ല
സ്വപനയുടെ മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ച് വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |