മലപ്പുറം: മുൻ മന്ത്രി ടി ശിവദാസ മേനോന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ നടന്നു. മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ തന്നെ എത്തിയ മുഖ്യമന്ത്രി അര മണിക്കൂറോളം അവിടെ ചെലവിട്ടു.
മുഖ്യമന്ത്രിയെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻ കുട്ടി, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവരും ശിവദാസ മേനോന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ രാവിലെ 11.30ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 2016 മുതൽ മകൾ ലക്ഷ്മി ദേവിയുടെയും മരുമകനും മുൻ പ്രോസിക്യൂഷൻ ഡയക്ടർ ജനറലുമായ അഡ്വ. സി. ശ്രീധരൻ നായരുടെയും മഞ്ചേരിയിലെ വസതിയിലായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |