കൊച്ചി: 'ജാഗ്രത’, 'ക്ഷമത ’ എന്നീ ഉപഭോക്തൃബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 6,838 സ്ഥാപനങ്ങൾ പരിശോധിച്ചു. ന്യൂനതകൾ കണ്ടെത്തിയ 82 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധിച്ച 130 പമ്പുകളിൽ എട്ടെണ്ണത്തിന് നോട്ടീസ് നൽകി.
സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി മാർച്ച് 16നാണ് പരിശോധനകൾ ആരംഭിച്ചത്. ഉത്പ്പന്നങ്ങളുടെ ബിൽ, വിലവിവര പട്ടികകളുടെ പ്രദർശനം, ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ ഉറപ്പാക്കുന്നതിനാണ് ജാഗ്രത പദ്ധതി നടപ്പിലാക്കിയത്. പമ്പുകളിൽ അളവിലെ കൃത്യത, ഉപകരണങ്ങളുടെ മുദ്ര എന്നിവയാണ് പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |