പാലക്കാട്: വേനൽമൂലം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അതിർത്തി കടന്നെത്തുന്ന പാൽ വരവ് കുറഞ്ഞിരുന്നത് കൂടി തുടങ്ങി. നിലവിൽ പ്രതിദിനം രണ്ടര മുതൽ മൂന്നര ലക്ഷം ലിറ്റർ വരെ പാൽ വരുന്നതായി ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പാൽ എത്തുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം എത്തുന്ന പാലിന്റെ അളവ് താരതമ്യേന കുറഞ്ഞിരുന്നു. മിക്ക ദിവസങ്ങളിലും ശരാശരി രണ്ട് ലക്ഷം ലിറ്ററായിരുന്നു എത്തിയിരുന്നത്. നിലവിൽ ഉല്പാദനം കൂടിയതോടെയാണ് പാൽ വരവും കൂടിയത്. കൊവിഡിന് മുമ്പ് സാധരണ പ്രതിദിനം മൂന്നരലക്ഷത്തിലധികം ലിറ്റർ പാലായിരുന്നു സംസ്ഥാനത്തേക്ക് വന്നിരുന്നത്. അന്ന് അറുപതോളം വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ കൊവിഡ് കാലത്ത് അത് 20- 25 വാഹനങ്ങളായി കുറഞ്ഞു. നിലവിൽ 35- 40 വാഹനങ്ങൾ എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ശക്തമാക്കി ഗുണനിലവാരം പരിശോധന
അതിർത്തി കടന്നെത്തുന്ന പാലിന്റെ അളവ് കൂടിയതോടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഒരുമാസം ശരാശരി 100 സാമ്പിളുകൾ പരിശോധിക്കുന്നത്. കൂടാതെ പൊതുജനങ്ങൾ കൊണ്ടുവരുന്ന സാമ്പിളുകളും ക്ഷീരവികസന വകുപ്പിന്റെ സിവിൽസ്റ്റേഷനിലുള്ള ലാബ് വഴി പരിശോധിക്കാറുണ്ട്.
മാസം- പാൽ (ലിറ്ററിൽ)- വാഹനങ്ങൾ- പരിശോധിച്ച സാമ്പിൾ
ജനുവരി............. 278758............41.............99
ഫെബ്രുവരി........268500............38.............90
മാർച്ച്..................267500............38.............93
ഏപ്രിൽ...............279350............37.............82
മേയ്.....................296600............40.............92
ജൂൺ.................. 349000............40.............100
പരിശോധനയിൽ ഇതുവരെ ഗുണന്മേമയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരും.
അഭിജിത്ത് കെ.ദീപക്, ഡി.ഇ.ഒ, ജില്ലാ ക്ഷീരവികസന വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |