തൃശൂർ: തീരദേശ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ വിപുലമായ പദ്ധതിയുമായി എക്‌സൈസ് വകുപ്പ്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്‌ബാൾ കോച്ചിംഗ് നൽകാനൊരുങ്ങുകയാണ് എക്‌സൈസ് വകുപ്പ്. കായിക രംഗത്തേക്ക് കുട്ടികൾ കടന്നുവരുന്നത് ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിയനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ കുറെ കാലങ്ങളായി തീരദേശം കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ പ്രവർത്തനം വ്യാപകമായിരുന്നു. കൂടുതലും കൊടുങ്ങല്ലൂർ മേഖലയിലായിരുന്നു. ഇത്തരം പ്രവർത്തനത്തിന് തടയിടുന്നതിനായി തീരദേശ മേഖലകളിൽ വിമുക്തി പ്രവർത്തനം നടത്തുന്നതിനായി ജില്ലയിൽ അഴീക്കോട് രണചേതന ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
വരും നാളുകളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള പ്രവർത്തനത്തിനാണ് രൂപം നൽകിയിരിക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചാരണ പരിപാടിയാണ് 'വിമുക്തി'.
വിമുക്തിയുടെ കീഴിൽ സ്‌കൂൾ, കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീമുകൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയിലൂടെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തി മിഷൻ ലഹരിയ്‌ക്കെതിരെ പ്രവർത്തിക്കുന്നത്.
ഇന്ന് മലയോര മേഖലയിലെ 11 വില്ലേജുകളിൽ ഹർത്താൽ
തൃശൂർ: വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോലമാക്കാനുള്ള (ബഫർ സോൺ) തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളിൽ ഇന്ന് ഹർത്താൽ നടത്തും.
ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മലയോര മേഖലയിലെ പ്രശ്നബാധിത വില്ലേജുകളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിലാണ് ഹർത്താൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |