കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആർ.എസ്.എസിന്റെ കൈയിലാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കൽപ്പറ്റയിൽ എൽ.ഡി.എഫ് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ ബി ടീമായാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. തൃക്കാക്കരയിൽ ബി.ജെ.പിയെ ഘടക കക്ഷിയാക്കി. അതുകൊണ്ടാണ് ബി.ജെ.പിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടത്.
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയെടുക്കാൻ യു.ഡി.എഫ് വ്യാപക അക്രമം നടത്തുകയാണ്. കേരളം വളരരുത് എന്ന നിലപാടാണിവർക്ക്. എല്ലാ വികസനപദ്ധതികളും തകർക്കാൻ ശ്രമിക്കുകയാണ്. ലോക കേരള സഭ ബഹിഷ്‌കരിക്കുകയും ഭക്ഷണത്തിന്റെ പേരിൽപോലും പ്രവാസികളെ അപമാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനായി ആർ.എസ്.എസ് പരിശീലനം നൽകിയ വനിതയെ കൊണ്ടുനടക്കുകയാണെന്നും ജയരാജൻ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |