SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.51 AM IST

പതിനൊന്നുകാരന് ലൈംഗിക പീഡനം:  മദ്രസ  അദ്ധ്യാപകന് 67 വർഷം കഠിന തടവ് വിധിച്ച് പെരുമ്പാവൂര്‍ പോക്‌സോ കോടതി

jail

കൊച്ചി: പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറുപത്തേഴ് വർഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ മുറിയിൽ വച്ച് അലിയാൻ നിരവധി തവണ പീഡിപ്പിക്കുകയും ഫോൺ വീട്ടിലേക്ക് കൊടുത്തുവിട്ട് അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ മദ്രസയിലെ മറ്റ് അദ്ധ്യാപകരും വീട്ടുകാരും സംഭവം അറിയുകയും തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വിവിധ വകുപ്പുകൾ ചേർത്താണ് ഇയാൾക്ക് 67 വർഷം തടവ് വിധിച്ചത്. കേസില്‍ അലിയാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇയാളെ ഉടൻ വിയ്യൂർ ജയിലിലേക്ക് മാറ്റും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MADRASSA TEACHER, 67 YEARS IMPRISONMENT, ERANAKULAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.