അഗളി: ഷോളയൂർ കീരിപ്പതി വനപ്രദേശത്തു നിന്ന് ചന്ദനം മുറിക്കുന്നതിനിടെ ആറു പേർ പിടിയിലായി. ഷോളയൂർ നല്ലശിങ്ക സ്വദേശി രംഗസ്വാമി, കീരിപ്പതി സ്വദേശികളായ അങ്കപ്പൻ, ചിന്നസ്വാമി, പ്രവീൺകുമാർ, കാളിദാസൻ, തിരുകുമാർ എന്നിവരെയാണ് ഷോളയൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂട്ടത്തിൽ ഉണ്ടായിരുന്ന പഴനിസ്വാമി എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ കാലത്ത് പത്തിന് വനം വകുപ്പിന്റെ പട്രോളിംഗിനിടയിലാണ് ചന്ദനം മുറിക്കുന്ന പ്രതികളെ പിടി കൂടിയത്. ഇവരിൽ നിന്ന് 36 കിലോ ചന്ദനവും ആയുധങ്ങളും പിടികൂടി. പിടിക്കപ്പെട്ടവരിൽ അങ്കപ്പൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ഫയർ വാച്ചറായി ജോലി ചെയ്തിരുന്ന ആളാണ്. സെഷൻ ഫോറസ്റ്റ് ഓഫീസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ആനന്ദ്, ഷഫിന, വാച്ചർമാരായ രങ്കമ്മാൾ, മണ്ണൻ, മണികണ്ഠൻ, ലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |