പയ്യന്നൂർ: രക്തസാക്ഷി ധനരാജിന്റെ പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ കടം സി.പി.എം തീർത്തു. പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ്9 ലക്ഷം രൂപയുടെ കടം സി.പി.എം അടച്ചുതീർത്തത്. നാളെ ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പാർട്ടിയുടെ നീക്കം..
ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ രണ്ട് നേതാക്കൾ പിൻവലിച്ചു എന്നായിരുന്നു പാർട്ടിക്ക് കിട്ടിയ പരാതി. വി. കുഞ്ഞികൃഷ്ണൻ ബാങ്ക് രേഖകൾ ഉൾപ്പെടെയാണ് പാർട്ടിക്ക് പരാതി നൽകിയത്. രക്തസാക്ഷി ഫണ്ടിൽ ബാക്കി 26000 രൂപയാണ് ഉള്ളത്.
2011 ജൂലായിൽ കൊല്ലപ്പെട്ട പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനായ സി.വി. ധൻരാജിന്റെ കടങ്ങൾ വീട്ടാനും കുടുംബത്തിന് വീട് വച്ച് നൽകാനുമാണ് പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരമം നടത്തിയത്.85 ലക്ഷത്തിലധികമാണ് ഫണ്ടിലെത്തിയത്.ഇതിൽ 25 ലക്ഷം രൂപയ്ക്ക് വീട് വച്ച് നൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷം വീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിരം നിക്ഷേപമാക്കി.ധൻരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിന്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിന്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ട് നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസിയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപ്പടെ തെളിവുമായാണ് വി കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |