ഇന്നു മുതൽ പൂർണ്ണ നിരോധനം
മഞ്ചേരി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി മഞ്ചേരി നഗരസഭ. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും സംഭരിക്കുന്നതും സൂക്ഷിക്കുന്നതും കച്ചവടം ചെയ്യുന്നതും ഉപയോഗിക്കുന്നതും ജൂലായ് ഒന്നു മുതൽ നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥ വനം മന്ത്രാലയം സംസ്ഥാന സർക്കാർ എന്നിവയുടെ നിർദ്ദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമം ലംഘിക്കുന്ന നിർമ്മാതാക്കൾ, മൊത്ത വിൽപ്പനക്കാർ, ചെറുകിട വിൽപനക്കാർ, കടക്കാർ, ഉപയോഗിക്കുന്ന ആളുകൾ എന്നിവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ഒന്നിൽ കൂടുതൽ തവണ നിയമ ലംഘനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ വ്യാപാര സ്ഥാപനങ്ങളുടെ നിർമ്മാണ, പ്രവർത്തന അനുമതി എന്നിവ റദ്ധാക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
നിരോധിച്ച സാധനങ്ങൾ :
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, കൂളിംഗ് ഫിലിമുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, തെർമോകോൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് കത്തികൾ, സ്‌ട്രോ, ഡിഷുകൾ, സ്റ്റിക്കർ, പ്ലാസ്റ്റിക് കോട്ടിങ്ങോടെയുള്ള പാത്രങ്ങൾ, നോൺ വ്യൂവൻ ബാഗുകൾ, പ്ലാസ്റ്റിക് കൊടി, തോരണങ്ങൾ, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഗാർബേജ്, ബാഗുകൾ, പി.വി.സി ഫ്ലക്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ, പ്ലാസ്റ്റിക് വടിയോടെയുള്ള ബലൂണുകൾ, പ്ലാസ്റ്റിക് വടിയോടെയുള്ള ഇയർ ബഡ്സ്, പ്ലാസ്റ്റിക് ഐസ്‌ക്രീം കമ്പുകൾ, ക്യാന്റി സ്റ്റിക്കുകൾ, സിഗരറ്റു പാക്കറ്റുകൾ, പ്ലാസ്റ്റിക് ഇൻവിറ്റേഷൻ കാർഡുകൾ, സ്വീറ്റ് ബോക്സുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |