SignIn
Kerala Kaumudi Online
Friday, 19 April 2024 2.08 PM IST

വിള ഇൻഷ്വറൻസ് പദ്ധതിയിൽ അപേക്ഷകൾ കുറവ് : പദ്ധതിയിൽ ചേരാൻ കർഷകർക്ക് മടി

insurance
വിള

മലപ്പുറം: കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ജില്ലയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം തീരെ കുറവ്. പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിക്കുന്ന ക‌ർഷകർക്കും കാലാവസ്ഥ വ്യതിയാനം മൂലം വിളവിൽ കുറവ് സംഭവിക്കുമ്പോഴും ഫസൽ ഭീമ യോജന വഴി ക‌ർഷകർക്ക് ഇൻഷ്വറൻസ് തുക നൽകിവരുന്നുണ്ട്. പദ്ധതിയെ ജില്ലയിൽ നിന്നും വേണ്ടത്ര കർഷകർ ഉപയോഗപ്പെടുത്തുന്നില്ലെന്ന് അധികൃതർ പറഞ്ഞു. നെല്ല്, വാഴ, കുരുമുളക്, മഞ്ഞൾ, കവുങ്ങ്, പച്ചക്കറി കൃഷികൾ തുടങ്ങിയവയ്ക്കാണ് പദ്ധതി വഴി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്.

ഓരോ വിളകൾക്കും നിശ്ചിത പ്രീമിയം തുക ഏർപ്പെടുത്തിയിട്ടുണ്ട്. പ്രീമിയത്തിന്റെ നിശ്ചിത ശതമാനം കേന്ദ്രവും സംസ്ഥാനവും ചേർന്ന് സബ്സിഡിയായി നൽകുകയും ചെയ്യും. സബ്സിഡി കഴിച്ചുള്ള തുക മാത്രമാണ് കർഷകർ ഒടുക്കേണ്ടത്. എല്ലാ വർഷവും നിരവധി അപേക്ഷകൾ വരുന്നുണ്ടെങ്കിലും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പൊതുവെ അപേക്ഷകരുടെ എണ്ണം കുറവാണ്. പാലക്കാട് ജില്ലയിലാണ് കൂടുതൽ കർഷകർ പദ്ധതിയെ ഉപയോഗപ്പെടുത്തുന്നത്. മലപ്പുറം ജില്ലയിൽ മാറഞ്ചേരി പഞ്ചായത്തിൽ നിരവധി പേർ പദ്ധതിയിൽ അംഗങ്ങളാണ്.

2019, 2020 വർഷത്തിൽ ഇൻഷ്വറൻസ് ചെയ്തവരുടെ മുഴുവൻ തുകയും സർക്കാർ നൽകി കഴിഞ്ഞു. 2021ലെ തുകയാണ് ഇനി നൽകാനുള്ളത്. കഴിഞ്ഞ വർഷം കൂടുതൽ കൃഷി നാശം സംഭവിച്ചിരുന്നു. മാറഞ്ചേരി പഞ്ചായത്തിലെ കർഷകർക്ക് വിള ഇൻഷ്വറൻസ് ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. മുഴുവൻ തുകയും ഈ വർഷം തന്നെ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

ജില്ലയിൽ അപേക്ഷകർ തീരെയില്ല

2020 വർഷത്തിൽ ഖാരിഫ് വിളയിൽ ജില്ലയിൽ നിന്നും ആകെ 40 കർഷകരാണ് ഗുണഭോക്താക്കളായത്. 16.7052 ഹെക്ടർ ഇൻഷ്വർ ചെയ്തതിൽ 3,56,438 രൂപ ഗുണഭോക്താക്കൾക്ക് ലഭിച്ചു. 1,5964 ഹെക്ടർ കണക്കിൽ 63.55 കോടി രൂപയാണ് സംസ്ഥാനമൊട്ടാകെ 2020ൽ നൽകിയത്. 27,950 പേർ ഗുണഭോക്താക്കളായി. തെക്കൻ ജില്ലകളിലും പാലക്കാടുമാണ് പദ്ധതിയെ കൂടുതൽ ഉപയോഗപ്പെടുത്തുന്നത്.

അപേക്ഷ ജൂലായ് 31വരെ

ഒന്നാം വിള സീസണിലേക്കുള്ള ഇൻഷ്വറൻസിനായി ജൂലായ് 31വരെയാണ് അപേക്ഷ സമയം. വെള്ളക്കെട്ട്, ഉരുൾപൊട്ടൽ, മിന്നൽ വഴിയുണ്ടാകുന്ന തീപ്പിടിത്തം, മേഘവിസ്ഫോടനം എന്നിവയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. അപേക്ഷയ്ക്കൊപ്പം ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ട കരാർ എന്നിവയുടെ പകർപ്പ് സമർപ്പിച്ചാൽ മതിയാവും. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം.

പ്രീമിയവും ഇൻഷ്വറൻസും

(വിള പ്രീമിയം ഇൻഷ്വറൻസ്)

നെല്ല് 1,600 - 8,00,000

വാഴ 8,750 - 1,75,000

കുരുമുളക് 2,500 - 50,000

കവുങ്ങ് 5,000 - 1,00,000

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.