കൊല്ലം: ഇടയ്ക്കിടെ പെയ്ത് തോർന്നുനിന്ന കാലവർഷം കൂടുതൽ ശക്തിപ്പെട്ടു. തുടർച്ചയായ മഴ ജന ജീവിതത്തെയും കാർഷിക - തൊഴിൽ മേഖലകളെയും ദുരിതത്തിലാക്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈറൽ, ഡങ്കിപ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽ മേഖലയിലും വലിയ പ്രതിസന്ധിയാണ് മഴ സൃഷ്ടിക്കുന്നത്. ഇന്ധന വില വർദ്ധനവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനം തോരാമഴയിൽ കൂടുതൽ ദുരിതത്തിലായി.
ടാപ്പിംഗ് നിലച്ചത് മലയോര മേഖലയിലെ പ്രതിസന്ധി ഇരട്ടിപ്പിച്ചു. ഉപജീവനത്തിന് മാർഗം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണിവർ.
വറുതിയും രോഗങ്ങളും പിന്നാലെ
1. ആശുപത്രികളിൽ പനി ബാധിതർ കൂടി
2. ടൂറിസം കേന്ദ്രങ്ങളിലും മരവിപ്പ്
3. തീരദേശ മേഖലയിലും വറുതി
4. ട്രോളിംഗ് നിരോധനത്തിൽ തൊഴിൽ നഷ്ടമായി
5. മത്സ്യലഭ്യത കുറഞ്ഞതും തിരിച്ചടി
6. വെള്ളത്തിൽ മുങ്ങി കൃഷി നശിക്കുന്നു
പനിച്ച് പച്ചക്കറിയും
ഓണം വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കും തോരാമഴയിൽ മുങ്ങി. ഓണ വിളവെടുപ്പിന് വിത്തും തൈകളും നടുന്ന സമയമാണിത്. തിരുവാതിര ഞാറ്റുവേലയായതിനാൽ വിത്തിറക്കാൻ അനുയോജ്യവുമായിരുന്നു.
പലയിടത്തും വിത്തുകൾ നശിക്കുകയും തൈകൾ ചീയുകയും ചെയ്തു. മലയോര മേഖലയിലും സമാന അവസ്ഥയാണ്. വെള്ളം കെട്ടിനിൽക്കുന്നത് ഏത്തവാഴകളെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴ തുടർന്നാൽ തൊഴിൽ മേഖല കൂടുതൽ ദുരിതത്തിലാകും.
പയർ, പാവൽ, വെണ്ട, വെള്ളരി, മത്തൻ തുടങ്ങിയ കൃഷികൾക്കൊപ്പം വാഴകളും വ്യാപകമായി നശിച്ചു. ഓണവിപണിയിൽ വില കുതിക്കും.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |