കൊച്ചി: സിൽവർലൈൻ പദ്ധതിക്കായി കെ - റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി 15ന് പരിഗണിക്കാൻ മാറ്റി. കേന്ദ്രസർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ മാറ്റിയത്. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന് സർവേനടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹർജികളിൽ നേരത്തെ വിശദീകരിച്ചിരുന്നു. എന്നിട്ടും സർവേ തുടരുന്നത് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്ന കെ-റെയിൽ കമ്പനി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് സർവേ നടത്തുന്നതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഇതിന് വിശദീകരണം നൽകാനാണ് കേന്ദ്രസർക്കാർ സമയം തേടിയത്. കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |