ആലപ്പുഴ: എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ ആലപ്പുഴയിൽ ഹെഡ് പോസ്റ്റോഫീസിന് സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർത്തു. ഇതിന്പുറമേ വെള്ളക്കിണർ ജംഗ്ഷനിലെ രാജീവ്ഗാന്ധി സ്തൂപവും കൊടിമരവും ചാത്തനാട് മന്നത്ത് വാർഡിലെ കൊടിമരവും തകർത്തു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ ആലപ്പുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ കേസെടുത്തു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |