SignIn
Kerala Kaumudi Online
Friday, 19 April 2024 1.04 PM IST

തൊഴുത്ത് മോടിയാക്കുമ്പോൾ ക്ഷീരകർഷകരെയും ഓർക്കുക

cliff-house

കൂലിവേലക്കാർ മുതൽ സംസ്ഥാന സർക്കാർ വരെ നിത്യചിലവുകൾക്ക് ക്ലേശിക്കുന്ന അവസരത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്തും, ചുറ്റുമതിലും സെക്യൂരിറ്രി മുറിയും സ്റ്റോർ റൂമും നിർമ്മിക്കുന്നതിന്

ഏകദേശം 43 ലക്ഷം രൂപ അനുവദിച്ചു എന്ന വാർത്ത വായിച്ചു.

കാലിത്തീറ്റയുടെ വില വർദ്ധനവ് കാരണം പശു വളർത്തൽ ലാഭകരമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാലിത്തൊഴുത്ത് നിർമ്മാണത്തിന് വലിയ തുക മുടക്കേണ്ടതുണ്ടോ എന്ന് അതിനൊരുങ്ങുന്നവർ ചിന്തിച്ച് നോക്കണം? ക്ഷീരകർഷകർ ഉപജീവനത്തിനായി മറ്റു മേഖലകൾ തിരഞ്ഞെടുക്കുന്ന കാലഘട്ടമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസരത്തിൽ ആർഭാടങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമല്ലേ?

കാലപ്പഴക്കംകൊണ്ട് ചുറ്റുമതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. കാലിത്തൊഴുത്ത് അറ്റകുറ്റപ്പണിക്ക് എത്രത്തോളം പണം ചെലവഴിക്കാം എന്ന് കൂടി ചിന്തിക്കണം.

ആർ. എസ്. ഉണ്ണികൃഷ്ണൻ

കാട്ടായിക്കോണം.


സ്കൂൾ ബാഗുകളുടെ

അമിതഭാരം

സ്കൂൾ ബാഗുകളുടെ അമിതഭാരം കുട്ടികൾക്ക് വിവിധതരം ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരു ദിവസം ആറിൽ കൂടുതൽ വിഷയങ്ങളുടെ പുസ്തകങ്ങൾ കുട്ടികൾക്ക് ക്ലാസുകളിലേക്ക് കൊണ്ടുവരേണ്ടി വരുന്നു. ടിഫിൻ, കുട, വാട്ടർബോട്ടിൽ എന്നിവയ്‌ക്കൊപ്പമാണിത്. കുട്ടികൾക്ക് ഗൃഹപാഠം നൽകുന്നത് പരമാവധി കുറച്ച് ക്ലാസ് വർക്കിന്റെ പുസ്തകങ്ങൾ സ്‌കൂളിൽ തന്നെ വയ്‌ക്കുകയാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി.

ഒരു കുട്ടിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കുറവായിരിക്കണം സ്‌കൂൾ ബാഗിന്റെ ഭാരം. പഠനരീതികൾ മെച്ചപ്പെടുന്നതിനോടൊപ്പം കല, കായികമേഖലകളിൽ കൂടുതൽ പ്രോത്സാഹനം നൽകിയാൽ മാത്രമേ കൊവിഡ് കാലത്തുണ്ടായ മ്ലാനത മാറ്റാൻ സാധിക്കൂ.
ആർ.ജിഷി
കൂട്ടിക്കട
കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.