മല്ലപ്പള്ളി : കീഴ് വായ്പൂരിൽ പ്രവർത്തിയ്ക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് ഇഴജന്തുക്കളുടെ താവളമാകുന്നു. കാടുകയറി മേൽക്കൂർ ചോർന്നൊലിച്ച് അപകട ഭീഷണി നേരിടുന്ന കെട്ടിടം അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
രണ്ടുവർഷം മുമ്പ് വരെ ഹോമിയോ ഡിസ്പെൻസറി ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്.ചോർന്നൊലിക്കുന്നതിനാൽ വാടക കെട്ടിടത്തിലാണ് ഡിസ്പെൻസറിയുടെ ഇപ്പോഴത്തെ പ്രവർത്തനം .നേരത്തെ ഉണ്ടായിരുന്ന ഡിസ്പെൻസറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിന്റെ പ്രവർത്തനം ഇപ്പോഴും നടക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. തുടർച്ചയായി മഴ പെയ്താൽ ഭിത്തിക്കിടയിലൂടെ വെള്ളം ഊർന്നിറങ്ങുന്ന സ്ഥിതിയാണ്. മേൽക്കൂരയിൽ നിന്നുള്ള ചോർച്ചകൂടി ആയപ്പോൾ ഡിസ്പെൻസറിയുടെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി.വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന് ആവശ്യാനുസരണം സ്ഥല സൗകര്യങ്ങൾ ഇല്ലാത്തതും പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഓടിട്ട കെട്ടിടം ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് എന്നാണ് വർഷങ്ങൾക്കു മുമ്പ് തന്നെ അധികൃതർ അറിയിച്ചിരുന്നത്.
പുതിയ കെട്ടിടത്തിന് തുക അനുവദിച്ചിട്ടും നടപടിയില്ല
പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി തുക വകയിരുത്തിയെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കെട്ടിടത്തിന് പരിസരം വൃത്തിയാക്കാറുണ്ടെങ്കിലും മേൽക്കൂരയിലെ കാട് നീക്കം ചെയ്യുന്നതിന് അധികൃതർ തയാറായിട്ടില്ല.ഭാരം താങ്ങാനാകാതെ കെട്ടിടം ഏതുനിമിഷവും മേൽക്കൂര തകർന്നുവീഴുന്നതിനുള്ള സാദ്ധ്യതയും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |