പത്തനംതിട്ട : റൗണ്ട് എബൗട്ട് നിർമ്മാണത്തിന്റെ ഭാഗമായി പത്തനംതിട്ട സ്റ്രേഡിയം ജംഗ്ഷനിൽ കർബ് ഐലൻഡ് പണി ആരംഭിച്ചു. പൊതുമരാമത്ത് അധികൃതർക്കാണ് നിർമ്മാണ ചുമതല. വേഗത്തിൽ പണി പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. മണൽ ചാക്കുകൾ നിരത്തി വാഹനങ്ങൾക്ക് അപകടമുണ്ടാക്കാത്ത രീതിയിൽ സർക്കിൾ ക്രമീകരിച്ചാണ് കർബ് ഐലൻഡ്നിർമ്മാണം ആരംഭിച്ചത്. സ്റ്റേഡിയം ജംഗ്ഷനിൽ റൗണ്ട് ഏബൗട്ട് നിർമ്മിക്കാൻ പരീക്ഷണാടിസ്ഥാനത്തിലാണ് ചാക്കുകൾ നിരത്തിയത്. ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റുമാണ് കർബ് ഐലൻഡ് നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽ ഉൾപ്പെട്ടതാണ് റൗണ്ട് എബൗട്ട്. കാത്തിരിപ്പ് കേന്ദ്രം, റോഡിന് സമീപം കല്ലിട്ട് റോഡിന് വീതി കൂട്ടൽ എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു. റൗണ്ട് എബൗട്ട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലത്തിന്റെ കാര്യത്തിൽ ഇതുവരെ അധികൃതർ തീർച്ചപ്പെടുത്തിയിട്ടില്ല.
കർബ് ഐലൻഡ്
വാഹനങ്ങൾ ട്രാഫിക് സിഗ്നലിന്റെ സഹായത്തോടെ അർദ്ധ വൃത്താകൃതിയിൽ തിരിഞ്ഞ് പോകാനുള്ള സംവിധാനമാണ് കർബ് ഐലൻഡ്. ഗതാഗതം നിയന്ത്രിയ്ക്കാനാണ് കർബ് ഐലൻഡ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |