മലപ്പുറം: മൃഗങ്ങൾ കടിക്കുകയോ, മാന്തുകയോ ചെയ്താൽ പേവിഷ ബാധയ്ക്കെതിരെ കൃത്യസമത്ത് വാക്സിനെടുക്കാൻ മടി കാണിക്കാറുണ്ടോ. ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യമാവുമത്. വാക്സിനെടുത്താൽ മാത്രം പോര അതിൽ പാകപ്പിഴവുകളില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പിക്കുക കൂടി വേണം. അയൽപ്പക്കത്തെ നായയുടെ കടിയേറ്റ ശേഷം മുഴുവൻ വാക്സിനുമെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ച പാലക്കാട് പത്തൊമ്പതുകാരിയുടെ ദുർവിധി നൽകുന്നത് വലിയ മുന്നറിയിപ്പുകളാണ്. പലപ്പോഴും കൃത്യസമയത്ത് വാക്സിനെടുക്കാൻ പോലും പലരും തയ്യാറാവാറില്ല. ജില്ലയിൽ തെരുവ് നായകളുടെ വന്ധ്യംകരണം നിലച്ചതോടെ തെരുവുകളിൽ നായകളുടെ എണ്ണം കൂടിയിട്ടുണ്ട്.
കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
ടെൻഷനടിക്കേണ്ട, മരുന്ന് ഇവിടെയുണ്ട്
ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവക്ക് പുറമേ തിരുന്നാവായ കുടുംബാരോഗ്യകേന്ദ്രം, വളാഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രം, അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രം, വളവന്നൂർ കുടുംബാരോഗ്യകേന്ദ്രം, കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം, മാറാക്കര കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ വാക്സിൻ ലഭ്യമാണ്. മഞ്ചേരി മെഡിക്കൽ കോളജ്, നിലമ്പൂർ ജില്ലാ ആശുപത്രി, തിരൂർ ജില്ലാശുപത്രി എന്നിവിടങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്. വളർത്തു നായകൾക്ക് സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകണം. വാക്സിനേഷൻ എടുത്താലും അവയിൽ നിന്ന് കടിയേറ്റാൽ പേവിഷബാധക്കുള്ള വാക്സിൻ എടുക്കണം. സ്ഥിരമായി മൃഗങ്ങളിൽ നിന്ന് കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്.
പേവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവെക്കുന്ന കഠിനമായ കുത്തിവയ്പ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ, പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവയ്പ് രീതിയാണ് നിലവിലുള്ളത്.
- ഡോ.ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |