അങ്കമാലി: വഴിതെറ്റി അങ്കമാലി ടൗണിലെത്തിയ മലയണ്ണാൻ നാട്ടുകാർക്ക് കൗതുക കാഴ്ചയായി. ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ മതിലിനോട് ചേർന്ന മരത്തിലാണ് മലയണ്ണാനെ കണ്ടത്. വിശന്ന് വലഞ്ഞെത്തിയ അണ്ണാന് നാട്ടുകാർ പഴം നൽകി. തെല്ലും പേടിയില്ലാതെ ആളുകളുടെ കൈയിൽ നിന്നുവരെ അണ്ണാൻ പഴംവാങ്ങി തിന്നു. പരിചയമില്ലാത്ത ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോഴാണ് മരത്തിൽ മലയണ്ണാനെ കണ്ടത്. പഴം നീട്ടിയതോടെ മരത്തിൽ നിന്നും ഇറങ്ങി ആശുപത്രിയുടെ മതിലിലിരുന്ന് ആശങ്കയില്ലാതെ വാങ്ങി കഴിച്ചു. ആശുപത്രിയുടെ ഒന്നാം ഗേറ്റിന് സമീപത്ത് പത്ര വില്പനയ്ക്കായി എത്തിയ ഏജന്റുമാരായ എം.ഡി.മാർട്ടിൽ, പി.വി.ആന്റണി, ഇവരിൽ നിന്ന് പത്രം വാങ്ങാനെത്തിയ കുന്ന് സ്വദേശി ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ അണ്ണാന് ഭക്ഷണം നൽകി. മലയണ്ണാൻ എങ്ങനെ അങ്കമാലി ടൗണിൽ എത്തിയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |