ന്യൂഡൽഹി: ഉദയ്‌പൂർ കനയ്യലാൽ കൊലക്കേസിലെ പ്രതികളെ ജയ്‌പൂരിലെ എൻ.ഐ.എ കോടതി പരിസരത്ത് ജനക്കൂട്ടം ആക്രമിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് വാഹനത്തിൽ കയറ്റുമ്പോൾ രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പ്രതികളുടെ വസ്‌ത്രങ്ങൾ ജനക്കൂട്ടം വലിച്ചു കീറി.
പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് കോടതി പരിസരത്ത് സംഘടിച്ച ജനങ്ങളും അഭിഭാഷകരും ആക്രോശിച്ച് പാഞ്ഞടുക്കുകയായിരുന്നു. പാകിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് വിളിച്ച് പറഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ട് പ്രതികളെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവർരെയും പിന്നീട് പിടികൂടിയ രണ്ട് പേരെയുമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ജൂലൈ 12 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |