കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചു. ആദ്യത്തെ ആറുമാസം എല്ലാ ശനിയാഴ്ചകളിലും തുടർന്നുള്ള മാസങ്ങളിൽ രണ്ടാം ശനിയാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. സി.ബി.ഐ ഓഫീസിന് പകരം കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനിൽ ഒപ്പിട്ടാൽ മതിയെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുടെ ഉത്തരവിൽ പറയുന്നു.
ജാമ്യം ലഭിച്ച ശേഷം കൊച്ചി സി.ബി.ഐ ഓഫീസിലെത്തിയപ്പോൾ തിരുവനന്തപുരം ഓഫീസിലാണ് ഒപ്പിടേണ്ടതെന്നാണ് അറിയിച്ചതെന്നും താമസ സ്ഥലത്തിന് സമീപത്തെ കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
കേസ് ആദ്യം രജിസ്റ്റർ ചെയ്തത് കോട്ടയം വെസ്റ്റ് പൊലിസ് സ്‌റ്റേഷനിലായതിനാൽ അവിടെ ഒപ്പിടാനാണ് കോടതിയുടെ നിർദ്ദേശം. വീഴ്ചയുണ്ടായാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ബി.ഐയെ അറിയിക്കണം. വീണ്ടും ആവർത്തിച്ചാൽ ഹൈക്കോടതിയെയും അറിയിക്കണമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |