കൊച്ചി: ഒമ്പത് ടീമുകൾ, പന്ത്രണ്ട് മത്സരങ്ങൾ. ഓളപ്പരപ്പിൽ തുഴത്താളം മുറുക്കാൻ വീണ്ടും ചുണ്ടൻവള്ളപ്പോര് വരുന്നു. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ തട്ടി 'മുങ്ങിയ' ചാമ്പ്യൻസ് ബോട്ട്സ് ലീഗ് (സി.ബി.എൽ) കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയാണ്. സെപ്തംബർ 4ന് നെഹ്റു ട്രോഫിയോടെ സീസൺ രണ്ടിന് തുടക്കമാകും. നവംബർ 26ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയാണ് അവസാന മത്സരം. ചാലിയാറിൽ പ്രദർശന വള്ളംകളി നടക്കും.
1.31 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒമ്പത് ടീമുകൾക്കായി 5.86 കോടി ലഭിക്കും.
കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടീമുകളെ പരിചയപ്പെടുത്തി. ജഴ്സിയും അവതരിപ്പിച്ചു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മത്സരങ്ങൾ - ആറെണ്ണം. കൊല്ലത്തും എറണാകുളത്തും രണ്ട് വീതവും രണ്ടും തൃശൂർ, കോട്ടയം ജില്ലകളിൽ ഓരോ മത്സരവും നടക്കും.
ടീമുകൾ
• ട്രോപ്പിക്കൽ ടൈറ്റൻസ് • മൈറ്റി ഓർസ് • കോസ്റ്റ് ഡോമിനേഴ്സ് • റേജിംഗ് റോവേഴ്സ് • ബാക്ക് വാട്ടർ വാരിയേഴ്സ് • തണ്ടർ ഓർസ് • ബാക്ക് വാട്ടർ നൈറ്റ്സ് • ബാക്ക് വാട്ടർ നിൻജ • പ്രൈഡ് ചേസേഴ്സ്
മത്സരക്രമം
• നെഹ്റു ട്രോഫി - സെപ്തം. 4
• കോട്ടയം താഴത്തങ്ങാടി - സെപ്തം. 17
• പുളിങ്കുന്ന് - സെപ്തം. 24
• പിറവം - ഒക്ടോ. 1
• എറണാകുളം മറൈൻ ഡ്രൈവ് - ഒക്ടോ. 8
• കോട്ടപ്പുറം - ഒക്ടോ. 15
• കൈനകരി - ഒക്ടോ. 22
• കരുവാറ്റ - ഒക്ടോ. 29
• പാണ്ടനാട് - നവം. 5
• കായംകുളം - നവം. 12
• കല്ലട - നവം. 19
• കൊല്ലം പ്രസിഡന്റസ് ട്രോഫി - നവം. 26
കേരളത്തിലെ തനത് കായികവിനോദത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. 2023 ചാമ്പ്യൻസ് ലീഗിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു
പി.എ. മുഹമ്മദ് റിയാസ്
ടൂറിസം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |