ബീജിംഗ്: ലാപ്ടോപ്പുകളിലെയും പി.സികളിലെയും ഒാപ്പറേറ്റിംഗ് സിസ്റ്റം കൃത്യമായി രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ വിൻഡോസും ആപ്പിളിന്റെ മാക് ഒാപ്പറേറ്റിംഗ് സിസ്റ്റവും. ലിനക്സ് ഉണ്ടെങ്കിലും അത് മുഖ്യധാരയിൽ വന്നിട്ടില്ല. ലോകത്തിന്റെ ഏത് കോണിലായാലും രണ്ട് പ്രമുഖ ഒാപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായിരിക്കും ഉപയോഗിക്കുക. ചൈനയും അതിൽ നിന്ന് വ്യത്യസ്തമല്ല.
മറ്റ് രാജ്യങ്ങളിലേതു പോലെ ചൈനയിൽ 15 ശതമാനത്തോളം പേർ മാക് ഒാപ്പറേറ്റിംഗ് സിസ്റ്റവും 85 ശതമാനത്തോളം പേർ വിൻഡോസ് ഒാപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഉപയോഗിക്കുന്നത്. ഇൗ പരാശ്രയത്വം ഇല്ലാതാക്കാനാണ് ചൈനയുടെ ശ്രമം. അതിനായി സ്വന്തമായ ഒാപ്പറേറ്റിംഗ് സിസ്റ്റം 'കൈലിൻ" ആവിഷ്കരിക്കുകയാണ് ചൈന. അത് പുതിയ ഒാപ്പറേറ്റിംഗ് സിസ്റ്റമല്ല. 2011ൽ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ഡിഫൻസ് ടെക്നോളജി ആവിഷ്കരിച്ചതാണ്. പാെതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ലെങ്കിലും സേനയുടെയും ഗവൺമെന്റിന്റെയും കംപ്യൂട്ടറുകളിൽ ഇൗ ഒാപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
കൈലിന്റെ ഒാപ്പൺ സോഴ്സ് വേർഷനു വേണ്ടിയാണ് ഇപ്പോൾ ശ്രമിക്കുന്നത്. സർക്കാരിന്റെ കമ്പനിയായ ചൈന ഇലക്ട്രോണിക് കോർപ്പറേഷന്റെ സബ്സിഡിയറിയായ കൈലിൻസോഫ്റ്റ് ആണ് ഒാപ്പൺ സോഴ്സ് വേർഷനു പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു ഡസനിലധികം കമ്പനികളുമായും ഇതിനായി സഹകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |