SignIn
Kerala Kaumudi Online
Friday, 19 April 2024 11.43 PM IST

ബൂസ്റ്റർ ക്യാമ്പുകളിൽ ആളില്ല, ഇന്ന് മുതൽ പുതിയ ക്രമീകരണം.

booster

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ബൂസ്റ്റർ ഡോസ് നൽകാനായി ഭവന സർവേയും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ദിവസം സംഘടിപ്പിച്ച ക്യാമ്പിലും ജനപങ്കാളിത്തമില്ലാത്തതിനാൽ ഇന്ന് മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്.

പ്രായമായവരെ കൂടാതെ മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും കരുതൽ വാക്‌സിൻ നൽകുന്നതായിരുന്നു സംവിധാനം. ഇതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് ആശ,ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് 20 മുതൽ 22 വരെ ഭവന സർവേ നടത്തി. ബൂസ്റ്റർ ഡോസ് നൽകാനായി 23 മുതൽ 25 വരെ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചെങ്കിലും ആളെണ്ണം കുറവായിരുന്നു. നിശ്ചിത ആളുകളില്ലാത്തതിനാൽ വാക്സിൻ പാഴാകുമെന്നതിനാൽ പൊട്ടിക്കാനുമായില്ല. എത്തിയവരെ മറ്റൊരു ദിവസവും സമയവും പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. എന്നാൽ അന്നും കാര്യമായി ആളുകളെത്തിയില്ല. ഇതോടെയാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.

പുതിയ ക്രമീകരണം ഇങ്ങനെ.

ഇന്നു മുതൽ കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ മൂന്നു വാക്‌സിനുകളും ബുധനും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ലഭിക്കും.
60 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി നൽകുന്ന ബൂസ്റ്റർ ഡോസ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും എല്ലാ ചൊവ്വാഴ്ചകളിലും നൽകും.

12 മുതൽ 18 വയസുള്ള കുട്ടികൾക്കുള്ള വാക്‌സിൻ എല്ലാ ശനിയാഴ്ചകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും നൽകും.

വെറും 40 ശതമാനം.

അറുപതു വയസിനു മുകളിലുള്ളവരിൽ 40 ശതമാനം പേർ മാത്രമേ ജില്ലയിൽ ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളൂ. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ട 60 വയസിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്‌സിൻ ലഭിക്കും. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും 60 വയസിനുമുകളിലുള്ളവരാണ്. ഇവരിൽ പലരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടുണ്ട്.

ഡോ.പി.കെ. ജയശ്രീ കളക്ടർ പറയുന്നു.

'' വാക്‌സിൻ എടുക്കാനുള്ളവരുടെ എണ്ണം കുറഞ്ഞതിനാലാണ് പുതിയ ക്രമീകരണം. ബുധനാഴ്ച കുഞ്ഞുങ്ങളുടെ പതിവ് വാക്‌സിനേഷൻ ദിനമായതിനാൽ അന്ന് ഒരിടത്തും വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വാക്‌സിൻ പാഴാകുന്നത് കുറയ്ക്കുന്നതിനും പുതിയ ക്രമീകരണം സഹായിക്കും''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BOOSTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.