തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റുചെയ്‌തത്. നൗഫലിനെതിരെ ശബ്‌ദ സന്ദേശമടക്കം സ്വപ്ന സുരേഷ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി.
അതേസമയം ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മൊഴികൊടുക്കാൻ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്ന സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു, താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാമെന്നും വിളിക്കുന്നവർ പേരും അഡ്രസും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്‌ന പറഞ്ഞു. കെ.ടി ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പെരിന്തൽമണ്ണയിൽ നിന്നും വിളിച്ച നൗഫൽ അറിയിച്ചു. മരട് അനീഷ് എന്നയാളും വിളിച്ച് ഭീഷണിപ്പെടുത്തി. ഈ വിവരങ്ങൾ ജനങ്ങൾ അറിയണം എന്നതിനാലാണ് ഇപ്പോൾ പറയുന്നതെന്നും സ്വപ്‌ന പറഞ്ഞു.കേന്ദ്ര ഏജൻസി തന്നെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താനാണ് ഈ ഭീഷണി എന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ഏജൻസി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈം ബ്രാഞ്ചിന്റെ ഗൂഢാലോചന കേസിൽ അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് എത്താനാകാത്തത്. ഇപ്പോൾ നടക്കുന്ന ഇ.ഡി അന്വേഷണത്തെ തടസപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് സ്വപ്‌ന ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |