മലപ്പുറം: മതേതരത്വമില്ലാതെ ഒരിക്കലും ഇന്ത്യയില്ലെന്നും നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നവർക്ക് അതൊന്നും മനസിലാകില്ലെന്നും രാഹുൽഗാന്ധി എം.പി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കിക്ക് ഓഫ് പദ്ധതിയുടെ ഭാഗമായി വണ്ടൂർ ഡിവിഷനിലെ ക്ലബ്ബുകൾക്കുള്ള ജേഴ്സി വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മതത്തിന്റെ പേരിലും ഭാഷയുടെ പേരിലും വിഭജിച്ചിരിക്കുകയാണവർ. വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. ടീം ഇന്ത്യ വിജയിക്കുമെന്ന് അവർ പറയുന്നു. വിഭജനം ഉണ്ടാവുമ്പോൾ എങ്ങനെയാണ് ഇന്ത്യയുടെ വിജയം സാദ്ധ്യമാവുകയെന്നും രാഹുൽ ചോദിച്ചു.
സ്കൂൾ പഠനകാലത്ത് ഫുട്ബാൾ പ്രേമി
സ്കൂളിൽ പഠിക്കുമ്പോൾ നന്നായി ഫുട്ബാൾ കളിക്കുമായിരുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഫുട്ബാളിനെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ആളാണ് താൻ. നോർത്ത് ഇന്ത്യയിൽ ഭൂരിഭാഗവും ക്രിക്കറ്റ് ആരാധകരാണ്. ഫുട്ബാളിന്റെ മെക്കയിലാണ് താൻ വന്നിരിക്കുന്നത്. ആരാണ് കൃത്യമായും അലക്ഷ്യമായും കളിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുമെന്നതാണ് ഫുട്ബാളിന്റെ സവിശേഷത. വ്യക്തിയുടെ വിജയത്തേക്കാളുപരി കൂട്ടായ വിജയമാണ് ഫുട്ബാളിനുള്ളതെന്നും രാഹുൽഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |