ന്യൂഡൽഹി: നൂപൂർ ശർമ്മയുടെ പ്രവാചക നിന്ദ സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി നടത്തിയ രൂക്ഷമായ വിമർശനം ഉചിതമായ വേദിയിൽ ചർച്ചചെയ്യുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ റിജിജു വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു. നിയമമന്ത്രി എന്ന നിലയിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. എനിക്ക് വിധി ഇഷ്ടപ്പെട്ടില്ലെങ്കിലോ കോടതി നിരീക്ഷണം നടത്തുന്ന രീതിയോട് ശക്തമായ എതിർപ്പുണ്ടെങ്കിലോ ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല- മന്ത്രി പറഞ്ഞു.
കോടതിയുടെ നിരീക്ഷണം സംബന്ധിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ധാരാളം സന്ദേശങ്ങളാണ് ലഭിക്കുന്നത്. പക്ഷേ, ഞങ്ങൾ വിഷയം ഉചിതമായ വേദിയിൽ ചർച്ചചെയ്യും. സുപ്രീം കോടതിയുടേത് വാക്കാലുള്ള നിരീക്ഷണമാണ്. അതിനെക്കുറിച്ച് പരാമർശം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |