കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. രാസ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും എൻ.ഡി.പി.എസ് വകുപ്പാണ് ചുമത്തിയത്. ചികിത്സയിലായതിനാൽ യുവതിയുടെ അറസ്റ്റ് പിന്നീടായിരിക്കും രേഖപ്പെടുത്തുക. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
സംഭവത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. യുവതിയുടെയും കാസർകോട് സ്വദേശികളായ ഇവരുടെ ആൺ സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് യുവതിയുടെ മൊഴി. മയക്കുമരുന്ന് യുവതിയുടെ കൈവശമുണ്ടായിരുന്നതായാണ് ആൺസുഹൃത്തുക്കളുടെ മൊഴി. കഴിഞ്ഞ ദിവസം യുവതിയുടെ കോഴിക്കോട് സ്വദേശിനിയായ കൂട്ടുകാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരും സമാനമായ രീതിയിലാണ് മൊഴി നൽകിയത്.
തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ ട്രെയിൻ മാർഗം കൊച്ചിയിലെത്തിയത്. വിസ, മെഡിക്കൽ പരിശോധനയ്ക്കായി ഇടപ്പള്ളിയിലെ ഖത്തർ വിസാ സെന്ററിൽ വന്നതാണിവർ. പാലാരിവട്ടത്തെ ലോഡ്ജിലാണ് ആദ്യം താമസിച്ചത്. ഇവിടെ നിന്ന് ആൺസുഹൃത്തുക്കൾക്കൊപ്പം ഫോർട്ടുകൊച്ചിയിലും മറ്റും കറങ്ങി. തിരികെ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചു. തുടർന്ന് എറണാകുളം സൗത്തിലെ ലോഡ്ജിൽ താമസിച്ചു. അവശ നിലയിൽ മടങ്ങാൻ കഴിയാത്തതിനെ തുടർന്ന് നോർത്തിലെ ലോഡ്ജിൽ മുറിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
വീര്യമേറിയ മയക്കുമരുന്ന്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ എത്തിച്ച 22കാരി ഉപയോഗിച്ചത് വീര്യംകൂടിയ മയക്കുമരുന്നെന്ന് പൊലീസ്. എം.ഡി.എം.എയാണെന്നാണ് പ്രാഥമിക നിഗമനം. മയക്കുമരുന്നിന്റെ സ്രോതസ് കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്. ശരീരത്തിൽ എത്രത്തോളം ലഹരിയുണ്ടായിരുന്നെന്ന് അറിയാൻ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
കൂട്ടുകാർക്കൊപ്പം കറക്കം, മയക്കുമരുന്ന് ഉപയോഗവും
തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശികളായ ഇരുവരും ട്രെയിൻ മാർഗം കൊച്ചിയിലെത്തിയത്. വിസ, മെഡിക്കൽ പരിശോധനയ്ക്കായി ഇടപ്പള്ളിയിലെ ഖത്തർ വിസ സെന്ററിൽ വന്നതാണിവർ. പാലാരിവട്ടത്തെ ലോഡ്ജിലാണ് ആദ്യം താമസിച്ചത്. ഇവിടെ നിന്ന് ആൺസുഹൃത്തുക്കൾക്കൊപ്പം ഫോർട്ടുകൊച്ചിയിലും മറ്റും കറങ്ങി. തിരികെ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചു. തുടർന്ന് എറണാകുളം സൗത്തിലെ ലോഡ്ജിലും താമസിച്ചു. അവശനിലയിൽ മടങ്ങാൻ കഴിയാത്തതിനെ തുടർന്ന് നോർത്തിലെ ലോഡ്ജിൽ മുറിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന യുവതിയും യുവാക്കളും കുടുംബ സുഹൃത്തുക്കളാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ചളിക്കവട്ടത്തെ ലോഡ്ജിൽ റൂമെടുത്താണ് ലഹരി ഉപയോഗിച്ചതെന്നാണ് കൂട്ടുകാരിയുടെ മൊഴി.
അലറിക്കരഞ്ഞു, പിന്നെ ബോധം പോയി
സൗത്തിലെ ലോഡ്ജിൽ എത്തിയതിന് പിന്നാലെ യുവതി അലറിക്കരയുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാമെന്ന് സുഹൃത്തുക്കൾ പറഞ്ഞെങ്കിലും ഡ്രിപ്പ് ഇട്ടാൽ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. അവസ്ഥ ഗുരുതമായതിനാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് പിറ്റേന്ന് യുവതിയെ നോർത്തിലെ ലോഡ്ജിലേക്ക് മാറ്റി. ഇത് എന്തിനാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അല്പം വൈകിയിരുന്നെങ്കിൽ കോമയിലേക്ക് പോകുമായിരുന്നെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. ശരീരത്തിലെ സോഡിയത്തിന്റെ കളവ് കുറഞ്ഞുപോയതാണ് ആരോഗ്യനില സങ്കീർണമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |