കൊല്ലം: ശക്തമായ മഴയിലും കടലാക്രമണത്തിലും ജില്ലയിൽ പരക്കെ നാശം. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. തീരദേശമൊന്നാകെ ഭീതിയിലാണ്.
പത്തനാപുരം വിളക്കുടിയിലും കൊല്ലത്തുമാണ് വീടുകൾ ഭാഗികമായി തകർന്നത്. കടലാക്രമണത്തിൽ മരുത്തടിയിൽ റോഡ് തകർന്നു. കല്ലടയാറ്, അഷ്ടമുടിക്കായൽ, ഇത്തിക്കരയാറ്, പരവൂർ കായൽ തുടങ്ങിയ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നും ശക്തമായ മഴ തുടർന്നാൽ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. പലയിടങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളും താറുമാറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |