2022ലെ മിസ് ഇന്ത്യ ആയി കർണാടക സ്വദേശിനി സിനി ഷെട്ടിയെ തിരഞ്ഞെടുത്തു. ഇന്നലെ വൈകുന്നേരം മുംബയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിലാണ് ഇരുപത്തിയൊന്നുകാരിയായ സിനി ഷെട്ടിയെ മിസ് ഇന്ത്യ ആയി പ്രഖ്യാപിച്ചത്.
മുൻ മിസ് ഇന്ത്യ മാനസ വാരണാസിയാണ് തന്റെ പിൻഗാമിയായ സിനി ഷെട്ടിക്ക് കിരീടമണിയിച്ചത്. സിനി ഷെട്ടി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) പഠിക്കുകയാണ്. എഴുപത്തിയൊന്നാമത് ലോകസുന്ദരി മത്സരത്തിൽ അവർ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഫസ്റ്റ് റണ്ണർ അപ്പായി രാജസ്ഥാന്റെ രുബാൽ ഷെഖാവത്തും സെക്കൻഡ് റണ്ണറപ്പായി ഉത്തർപ്രദേശിന്റെ ശിനാത്താ ചൗഹാനും തിരഞ്ഞെടുക്കപ്പെട്ടു.
2022 ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനൽ താരനിബിഡമായിരുന്നു. നടിമാരായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |