എസ്.എസ്. രാജമൗലി തെലുങ്ക് സൂപ്പർതാരങ്ങളായ രാംചരണിനെയും ജൂനിയർ എൻ.ടി.ആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ആർ.ആർ.ആർ ഹോളിവുഡ് ക്രിട്ടിക് അസോസിയേഷൻ ഏർപ്പെടുത്തിയ മിഡ് സീസൺ പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ആർ.ആർ.ആർ.
അതിനിടെ ചിത്രത്തിനെതിരെ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. ആർ.ആർ.ആർ പറയുന്നത് സ്വവർഗ പ്രണയകഥയാണെന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. നടനും എഴുത്തുകാരനുമായ മുനീഷ് ഭരദ്വാജ് ആർ.ആർ.ആറിനെ മാലിന്യം എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിനുള്ള മറുപടിയായാണ് റസൂൽ പൂക്കുട്ടി ഗേ ലൗ സ്റ്റോറി എന്ന് പരാമർശം നടത്തിയത്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് വെറും ഉപകരണമായിരുന്നുവെന്നും അനുബന്ധമായി പൂക്കുട്ടി പറഞ്ഞു. പൂക്കുട്ടിയുടെ പരാമർശം വൻവിമർശനത്തിന് ഇടയാക്കി.
Saw 30 minutes of garbage called RRR last night.
— Munish (@MunishBhardwaj) July 3, 2022
Gay love story ….
— resul pookutty (@resulp) July 3, 2022
മാർച്ച് 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഒരു മാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടിയാണ് ചിത്രം ബോക്സോഫീസ് കളക്ഷനായി നേടിയത്. ചിത്രത്തിൽ അജയ് ദേവ്‌ഗൻ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |