ന്യൂഡൽഹി: ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും ഉപഭോക്താക്കളിൽ നിന്ന് സേവനനിരക്ക് (സർവീസ് ചാർജ്) നേരിട്ടോ മറ്റേതെങ്കിലും പേരിലോ ഈടാക്കുന്നതിന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ വിലക്ക്. ഇതു സംബന്ധിച്ച നിർദേശങ്ങൾ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി (സി.സി.പി.എ) പുറത്തിറക്കി.
ഒരു പേരിലും സേവന നിരക്ക് ഈടാക്കരുത്. ഇൗടാക്കിയാൽ ഉപഭോക്താവിന് കൺസ്യൂമർ കമ്മിഷനെയോ സി.സി.പി.എയോ സമീപിക്കാം.
സേവനനിരക്ക് കൂടി അടങ്ങുന്നതാണ് ഭക്ഷണ/പാനീയവില. ഇതിന് പുറമേ പ്രത്യേകമായി വീണ്ടും സർവീസ് ചാർജ് ഈടാക്കരുതെന്നാണ് നിർദേശം. സർവീസ് ചാർജോ ടിപ്പോ ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ നൽകിയാൽ മതി. ഇക്കാര്യം ഹോട്ടലുകൾ ഉപഭോക്താക്കളെ അറിയിക്കണം.
1915ൽ പരാതിപ്പെടാം
ഏതെങ്കിലും ഹോട്ടൽ/ബാർ/റസ്‌റ്റോറന്റ് സേവനനിരക്ക് ഈടാക്കിയാൽ ഉപഭോക്താവിന് നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ നമ്പറായ 1915ൽ വിളിച്ചോ കൺസ്യൂമർ കമ്മിഷന്റെ ഇ-ദാഖിൽ (E-daakhil) പോർട്ടലിലോ പരാതിപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |