പല്ലക്കിലെ : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ പത്ത് വിക്കറ്റിന് വിജയിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
ഇന്നലെ പല്ലെക്കിലെയി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കൻ വനിതകളെ 173 റൺസിൽ ആൾഒൗട്ടാക്കിയശേഷം 25.4ഓവറിൽ ഒറ്റവിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തുകയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും.പത്തോവറിൽ ഒരു മെയ്ഡനടക്കം 28 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ രേണുക,രണ്ട് സിംഗ്, രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ മേഘ്ന സിംഗ്,ദീപ്തി ശർമ്മ എന്നിവർ ചേർന്നാണ് ലങ്കയെ 173ൽ ഒതുക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണേഴ്സായ ഷെഫാലി വെർമ്മയും (71 നോട്ടൗട്ട്) സ്മൃതി മന്ഥാനയും (94 നോട്ടൗട്ട് ) അപരാജിത അർദ‌്‌ധസെഞ്ച്വറികളുമായി തിളങ്ങി. രേണുക സിംഗാണ് പ്ളെയർ ഒഫ് ദ മാച്ച്. അവസാന ഏകദിനം ബുധനാഴ്ച ഇതേ വേദിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |