SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 AM IST

ഭീകരർ പോലും സഹായത്തിനില്ല, അഫ്ഗാൻ കൽക്കരിയിൽ പാകിസ്ഥാൻ കണ്ണുവച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ താലിബാൻ വില ഇരട്ടിയാക്കി

coal-

ഇസ്ലാമാബാദ് : കടക്കെണിയിലും, ഊർജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാനെ സഹായിക്കാൻ അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ പോലും തയ്യാറാവുന്നില്ല. വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കൻ കൽക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനിൽ നിന്നും പാക് രൂപയിൽ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാൻ തടയിട്ടത്. ടണ്ണിന് 90 ഡോളറിൽ നിന്ന് 200 രൂപയാക്കി വില ഉയർത്തിയാണ് പാക് മോഹത്തെ താലിബാൻ വെട്ടിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൽക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നൽകി മണിക്കൂറുകൾക്കകമാണ്
താലിബാൻ വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാർഗത്തിൽ പാകിസ്ഥാനിൽ വൈദ്യുതി വിതരണം നടത്താനുള്ള സർക്കാരിന്റെ മോഹങ്ങൾക്ക് മേലാണ് ഇതോടെ ഇരുട്ട് വീണത്. വില ഉയർത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൽക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവർഷം 2.2 ബില്യൺ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സർക്കാരിന്റെ കണക്ക്കൂട്ടൽ കൽക്കരിയുടെ വില കുത്തനെ വർദ്ധിപ്പിച്ച താലിബാൻ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ തുറന്ന് കാട്ടുന്നു. അതേസമയം അഫ്ഗാനിൽ വീണ്ടും ഇന്ത്യ നിർണായക ഇടപെടലുകൾ നടത്തുന്നതിന്റെ തെളിവായും ചിലർ ഈ മാറ്റങ്ങളെ ചൂണ്ടിക്കാട്ടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COAL, AFGHAN, PAKISTAN, IMPORT, EXPORT, ENERGY, PAK ENERGY CRISIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.