SignIn
Kerala Kaumudi Online
Friday, 26 April 2024 2.20 AM IST

മത്സ്യഫെഡിൽ 53 കോടിയുടെ അഴിമതിയെന്ന് എം.വിൻസെന്റ്

p

തിരുവനന്തപുരം: മത്സ്യഫെഡിന്റെ മീൻവില്പന യൂണിറ്റുകളായ 'അന്തിപ്പച്ച' ഉൾപ്പെടെയുള്ളവയിൽ കഴിഞ്ഞ 6 വർഷത്തിനിടെ 53 കോടിയുടെ അഴിമതി നടന്നതായി നിയമസഭയിൽ എം. വിൻസെന്റിന്റെ ആരോപണം. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, 90 ലക്ഷം രൂപയുടെ ക്രമക്കേട് മാത്രമാണ് നടന്നതെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി സജി ചെറിയാൻ മറുപടി നൽകി.


കൊല്ലം ജില്ലയിൽ മാത്രം ഒരുകോടിയുടെ അഴിമതിയാണ് നടന്നതെന്നും വിജിലൻസിന്റെ അന്വേഷണം രാഷ്ട്രീയ സമ്മർദ്ദത്തിൽപ്പെട്ടിരിക്കുകയാണെന്നും വിൻസെന്റ് ആരോപിച്ചു. മത്സ്യം സംഭരിക്കുന്ന ഏജൻസികളെല്ലാം സി.പി.എമ്മിന്റെ ബിനാമികളാണ്. കൊവിഡ് കാലത്ത് ചികിത്സാകേന്ദ്രങ്ങളിലെ രോഗികൾക്കു ചീഞ്ഞ മത്സ്യം നൽകിയെന്നും ആരോപിച്ചു.

കൊല്ലത്ത് ഒരു കരാർ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്നും ഇയാളെ പിരിച്ചുവിട്ടതായും മന്ത്രി പറഞ്ഞു. സ്ഥിരം ജീവനക്കാരായ ചിലരെ സസ്‌പെൻഡ് ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് ഇൻഷ്വറൻസ് തുക നൽകാത്തതു സംബന്ധിച്ച 55 പരാതികൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.