മോസ്കോ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് വ്യവസായികൾ സാമ്പത്തിക സഹായം നൽകണമെന്നതടക്കമുള്ള നിയമ നിർമ്മാണത്തിനൊരുങ്ങി റഷ്യ. സൈനികർക്ക് ചരക്കുകളും പണവും നൽകുന്നതുൾപ്പെടെ വ്യവസായികളിൽ നിന്ന് ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന രണ്ട് ബില്ലുകൾക്ക് റഷ്യൻ പാർലമെന്റ് ഇന്നലെ പ്രാഥമിക അംഗീകാരം നൽകി.
ഇതോടെ ഇത്തരം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓവർടൈം ജോലി ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ലുഹാൻസ്ക് അടക്കമുള്ള യുക്രെയിൻ പ്രദേശങ്ങൾ റഷ്യൻ പട്ടാളം കീഴടക്കിയിരുന്നു. ഇതിനെ സ്പെഷ്യൽ മിലിട്ടറി ഓപ്പറേഷൻ എന്നാണ് സർക്കാർ പാർലമെന്റിൽ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |