പീരുമേട്: വണ്ടിപ്പെരിയാർ പുതിയ പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടിക്ക് കാത്ത് നിൽക്കാതെ പരിഹാരം കണ്ടെത്തി ഓട്ടോറിക്ഷ തൊഴിലാളികൾ മഴക്കാലമാരംഭിച്ചതോടെ കൊട്ടാരക്കര ദിണ്ഡുക്കൽദേശീയപാതയിലെ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഇതിലൂടെ ദുരിതയാത്ര നടത്തേണ്ട അവസ്ഥയിലായിരുന്നു.
.വാഹനം കടന്നുപോവുന്ന സമയം പാലത്തിലെത്തുന്ന വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ വസ്ത്രങ്ങളിൽ ചെളിവെള്ളം തെറിക്കുക പതിവായിരുന്നു. നിരവധി തവണദേശീയ പാത അധികൃതരെ പരാതി അറിയിച്ചെങ്കിലും പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല
ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതി മാനിച്ച് വണ്ടി പ്പെരിയാർ ടൗണിലെ ഓട്ടോ റിക്ഷ തൊഴിലാളികൾ രംഗത്തെത്തിയത്.
ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു.വിന്റെനേതൃത്വത്തിൽ . പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാവുന്ന ഓവിൽ അടഞ്ഞു കൂടിയ ചെളിയും പരിസരത്ത് അടിഞ്ഞുകൂടിയ മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു. ഒപ്പം പാലത്തിന്റെ ഇരുവശങ്ങളും വൃത്തിയാക്കുകയും ചെയ്തു..ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എ..കാളിദാസിന്റെനേതൃത്വത്തിലാണ് 20 ഓളം ഓട്ടോ റിക്ഷ തൊഴിലാളികൾ മാതൃകാപരമായ പ്രവർത്തനത്തിൽ പങ്കാളികളായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |