ജയ്‌പൂർ: കനയ്യലാലിനെ ക്രൂരമായി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത് സമൂഹത്തിൽ മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്നതിനും രാജ്യത്തെ ജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനുമാണെന്ന് എൻ എ എയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
എൻ ഐ എ മേധാവി ജൂൺ നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ഉദയ്‌പൂർ കൊലപാതക കേസിലെയും അമരാവതി കൊലപാതക കേസിലെയും അന്വേഷണ പുരോഗതിയെക്കുറിച്ച് വിശദമാക്കിയിരുന്നു.
മുൻ ബിജെപി വക്താവ് നുപൂർ ശർമ്മ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യലാലും അമരാവതിയിലെ ഉമേഷ് കോലെയും കൊല്ലപ്പെട്ടത്.
ഉദയ്‌പൂർ കൊലപാതക കേസിലെ മുഖ്യപ്രതികളായ റിയാസ് അഖ്‌താരിയും ഘൗസ് മുഹമ്മദും ജൂൺ 28ന് പിടിയിലായിരുന്നു. ഉമേഷ് കോലെ കൊലപാതക കേസിലെ സൂത്രധാരനായ ഇർഫാൻ ഷെയിഖ് റഹീം അടക്കം ഏഴ് പ്രതികളെ എൻ ഐ എ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |