ഫ്രീടൗൺ: ലോകത്ത് ഏറ്റവും കൂടുതൽ കാഴ്‌ചക്കാരുള്ള കായിക ഇനമാണ് ഫുട്‌ബോൾ. സമനിലകളോ ചെറിയ മാർജിനിലുള്ള വിജയ - പരാജയങ്ങളാണ് ഫുട്ബോളിൽ കാണാറുള്ളത്. എന്നാൽ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ രണ്ടാം ഡിവിഷൻ ചാംപ്യൻഷിപ്പിലെ ഗോൾ ലെെൻ ആരെയും ഒന്ന് അതിശയിപ്പിക്കും.
ആദ്യ പകുതിയിൽ 2-0 ന് നിന്ന മത്സരം അവസാനിച്ചത് 95-0 എന്ന സ്‌കോർ ലെെനിൽ. മറ്റൊരു മത്സരം പൂർത്തിയായത് 91-1 എന്ന നിലയിൽ. 7-1 ആയിരുന്നു ആദ്യപകുതിയിലെ സ്‌കോർ.
രണ്ടു മത്സരങ്ങളിലായി പിറന്നത് 187 ഗോളുകളാണ്. അവിശ്വസനീയ ഈ മത്സരഫലത്തിൽ ഫുട്ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാച്ച് മാനിപ്പുലേഷനോ മറ്റെന്തെങ്കിലുമോ തെളിഞ്ഞാൽ ക്ഷമിക്കില്ലെന്ന് സിയറ ലിയോൺ ഫുട്‌ബോൾ അസോസിയേഷൻ പറഞ്ഞു. ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നാണ് സിയറ ലിയോൺ. ഫിഫ റാങ്കിങ്ങിൽ 113–ാം സ്ഥാനത്താണ് ഇവർ. 2014ൽ 50–ാം സ്ഥാനം വരെ ഇവർ എത്തിയിട്ടുണ്ട്.
2002-ൽ മഡഗാസ്‌കറിൽ നടന്ന 149-0 എന്ന സ്കോർ പിറന്ന മത്സരത്തിലാണ് ഏറ്റവുമധികം ഗോളുകൾ പിറന്നത്. കളിക്കാർ മനഃപൂർവ്വം ഒന്നിന് പുറകെ ഒന്നായി സെൽഫ് ഗോളുകൾ അടിച്ചു. റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് കളിക്കാർ ഗോളുകൾ അടിച്ച് കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |