ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി പിതാവും മകളും ഒരേ യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു. ഫ്‌ളൈയിംഗ് ഓഫീസർ അനന്യ ശർമ്മയും പിതാവ് എയർ കമാൻഡർ സഞ്ജയ് ശർമ്മയുമാണ് ഹവാക്ക് 132 വിമാനം പറത്തിയത്. ബിദാറിലെ വ്യോമസേന സ്‌റ്റേഷനിൽ നിന്നുമാണ് വിമാനം പറത്തിയത്.
Historic! The Father-daughter duo Flying Officer Ananya & Air Commodore Sanjay Sharma,created history on May 30 when they flew in same formation of Hawk-132 aircraft at IAF Station Bidar.
— Sujeet Kumar 🇮🇳 (@SujeetKOfficial) July 5, 2022
Congratulations Ananya & Best Wishes. You definitely made your father & the Nation proud. pic.twitter.com/iKdVlbR6mP
'ഒരു ദൗത്യത്തിനായി ഒരു പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും ഐഎഎഫിൽ മുമ്പ് ഉണ്ടായിട്ടില്ല. എയർ കമാൻഡർ സഞ്ജയും ഫ്‌ളൈയിംഗ് ഓഫീസർ അനന്യയും അച്ഛനും മകളും മാത്രമല്ല. അവർ സഹപ്രവർത്തകരെപ്പോലെ പരസ്പരം പൂർണമായി വിശ്വസിച്ചിരുന്ന കൂട്ടാളികളായിരുന്നു,' വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. സഞ്ജയും, അനന്യയും യുദ്ധവിമാനത്തിന് മുന്നിൽ പോസ് ചെയ്യുന്ന ചിത്രങ്ങളും ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയ അനന്യ ഇപ്പോൾ ബിദർ സ്റ്റേഷനിൽ പരിശീലനത്തിലാണ്. 2016ൽ സേനയിൽ അംഗമായ അനന്യയുടെ പിതാവ് 1989ലാണ് വ്യോമസേനയിൽ ചേർന്നത്. വ്യോമസേന പങ്കുവച്ച ട്വീറ്റിൽ നിരവധി പേരാണ് അഭിനന്ദനക്കുറിപ്പ് എഴുതിയത്. മഹത്തായ ഭൂതകാലം, വാഗ്ദാനമായ ഭാവി എന്നാണ് ചിലർ ഈ കൂട്ട്‌കെട്ടിനെ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |