കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം സൂക്ഷിച്ച മെമ്മറി കാർഡ് വിശദപരിശോധനയ്ക്കായി ഇന്നു വീണ്ടും തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ എത്തിക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. മെമ്മറി കാർഡ് ലഭിച്ച് ഏഴ് ദിവസത്തികം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. തിങ്കളാഴ്ചയോടെ റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
എന്നാണ് ഹാഷ് വാല്യൂ മാറിയതെന്ന് ഇതിലൂടെ അറിയാനാകും. റിപ്പോർട്ടിന്റെ പകർപ്പ് സീൽവച്ച കവറിൽ വിചാരണക്കോടതിക്ക് കൈമാറണം. വിചാരണക്കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറൻസിക് പരിശോധനയെന്ന ആവശ്യം പ്രൊസിക്യൂഷൻ മുന്നോട്ടുവച്ചത്. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തെങ്കിലും കോടതി തള്ളുകയായിരുന്നു. കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഇനി ഒമ്പത് ദിവസം മാത്രമാണുള്ളത്. ഹൈക്കോടതി അനുവദിച്ച സമയം ജൂലായ് 15ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |