SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 PM IST

തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഒറ്റദിവസം ലഭിച്ചത് 6.18 കോടി രൂപ

kk

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഭഗവാന് ഭക്തർ കാണിക്കയായി സമർപ്പിച്ചത് 6.18 കോടി രൂപ. ഒറ്റദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതിന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ശ്രീവരി ദർശനം പുനരാരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്.

2019ൽ കൊവിഡിന് മുമ്പ് ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന ഭണ്ഡാര വരുമാനം 6.45 കോടി രൂപയായിരുന്നു. 2018 ജൂലായിൽ ഒരു ദിവസത്തെ വരു്മാനം 6.28 കോടി രൂപവരെ ലഭിച്ചിരുന്നു, ഇത് മൂന്നാംതവണയാണ് ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6 കോടി കളയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ ഒരുദിവസം65,000ത്തിലധികം പേർ ദർശനത്തിന് എത്താറുണ്ട്. വാരാന്ത്യങ്ങളിൽ ഇത് 80000 വരെ ആകാറുണ്ട്. ജൂൺ ആറിന് തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ഭക്തർ സമർപ്പിച്ചത് 10 കോടിയായിരുന്നു. വിവിധ ഭക്തരിൽ നിന്നും ട്രസ്റ്റിൽ നിന്നുമൊക്കെ ലഭിച്ച തുകയാണിത്. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗോപാൽ ബാലകൃഷ്ണനാണ് ഏറ്റവുമധികം കാണിക്ക തിരുപ്പതി വെങ്കിടേശന് സമർപ്പിച്ചത്. ഏഴു കോടി രൂപ ഇദ്ദേഹം മാത്രമായി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകൾക്ക് ഓരോ കോടി വീതമാണ് ഗോപാൽ ബാലകൃഷ്ണൻ കാണിക്കയായി സമർപ്പിച്ചത്. എന്നാൽ ഇത് ഭണ്ഡാര വരുമാനം കൂടാതെയുള്ളതാണ്.

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് ഭക്തരുടെ എണ്ണം വർദ്ധിച്ചതാണ് ഭണ്ഡാര സംഭാവനയിൽ വർദ്ധനവുണ്ടാക്കിയത്. ജൂൺ 4 ന് 90,165 തീർത്ഥാടകർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 4.18 കോടി രൂപയാണ് അന്നേ ദിവസം മാത്രം ലഭിച്ച സംഭാവന. ജൂൺ അഞ്ചിന് 78,188 തീർത്ഥാടകർ സന്ദർശനം നടത്തി. 3.94 കോടി രൂപ സംഭാവനയും ക്ഷേത്രത്തിന് ലഭിച്ചു.

അതേസമയം, ആഗസ്റ്റ് 7 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന സൗജന്യ കമ്മ്യൂണിറ്റി വിവാഹ പരിപാടിയായ 'കല്യാണമസ്തു' പുനരാരംഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അവരുടെ മക്കളുടെ വിവാഹം വലിയ ചെലവുകളില്ലാതെ നടത്താൻ സഹായിക്കുന്ന പരിപാടിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, TEMPLE, THIRUMALAI, TIRUPATI, TIRUPATI TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.