സതാംപ്ടൺ: ടെസ്റ്റിൽ തങ്ങളുടെ കൈയിലിരുന്ന കളി തട്ടിയെടുത്ത ഇംഗ്ലണ്ടിനോട് ട്വന്റി-20യിൽ പകരം ചോദിക്കാൻ ടീം ഇന്ത്യയുടെ പടപ്പുറപ്പാട്... മറുവശത്ത് ഒയിൻ മോർഗൻ യുഗത്തിന് ശേഷം പരിമിത ഓവർ ക്രിക്കറ്റിൽ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റർ ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ സംഹാരതാണ്ഡവങ്ങൾ തുടരാൻ ആതിഥേയരുടെ പടയൊരുക്കം... ഇംഗ്ലണ്ടും ഇന്ത്യയും തനമ്മിലുള്ള മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് സതാം പ്ടണിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10.30. മുതലാണ് മത്സരം.
ലോകകപ്പ് പടിവാതിലിൽ എത്തിയിരിക്കെ ഇരുടീമിനും ഈ പരമ്പര തങ്ങളുടെ ശക്തിപരീക്ഷിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഏറെ നിർണായകമാണ് ഈ പരമ്പര.
ഇരുടീമിലും എഡ്ജ്ബാസ്റ്റൺ വേദിയായ അഞ്ചാം ടെസറ്റിൽ കളിച്ച ആരും ഇന്ന് കളിക്കുന്നില്ല. യുവതാരങ്ങളുടെ പറുദീസയായ ട്വന്റി-20യിൽ പരമ്പരയ്ക്ക് മുന്നേ വാർത്തയിൽ നിറയുന്നത് രണ്ട് വെറ്റ്റൻ താരങ്ങളാണ്. ഇന്ത്യയുടെ 37 കാരൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കും അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ഇംഗ്ലണ്ടിന്റെ 34കാരനായ മീഡയം പേസർ റിച്ചാർഡ് ഗ്ലീസണും.
ജയിക്കാൻ ഇന്ത്യ
കൊവിഡിൽ നിന്ന് മുക്തനായി സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ തിരിച്ചു വരവാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. രോഹിത് വരുന്നതോടെ ടീമിലുണ്ടെങ്കിലും സഞ്ജു സാംസൺ അവസാന ഇലവനിൽ ഇടം നേടാൻ സാധ്യത വളരെക്കുറവാണ്. ദീപക്ക് ഹൂഡയും സൂര്യകുമാർ യാദവും അവസാന ഇലവനിൽ ഉണ്ടാകും. അയർസലൻഡിനെതിരെ അവസരം ലഭിച്ച ഉമ്രാൻ മാലിക്കോ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് അർഷദീപ് സിംഗോ എന്ന കാര്യത്തിൽ തീരുമാനിയിട്ടില്ല.
അടുത്ത മത്സരത്തിൽ വരാട് കൊഹ്ലി, ജഡേജ, ബുംറ, പന്ത്, ശ്രേയസ് തുടങ്ങിയവർ തിരിച്ചെത്തുന്നതിനാൽ യുവതാരങ്ങൾക്ക് ജൂനിയർ താരങ്ങൾക്ക് നിലനിൽക്കണമെങ്കിൽ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
സാധ്യതാ ടീം: രോഹിത്, ഇഷാൻ, സൂര്യകുമാർ, ഹൂഡ, ഹാർദ്ദിക്, കാർത്തിക്ക്, അക്ഷർ, ഹർഷൽ, ഭുവനേശ്വർ,ചഹൽ, ഉമ്രാൻ/അർഷദീപ്.
ഇടിമുഴക്കമാകാൻ ഇംഗ്ലണ്ട്
ബ്രണ്ടൻ മക്കുല്ലത്തിന്റെയും ബെൻ സ്റ്റോക്സിന്റെയും കീഴിൽ ടെസ്റ്റിൽ പുതിയൊരു ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് തുടക്കമിട്ട ഇംഗ്ലണ്ട് മാത്യു മോട്ടിന്റെയും ജോസ് ബട്ട്ലറുടേയും നേതൃത്വത്തിൽ പരിമിത ഓവർ ക്രിക്കറ്റിലും ആ പെരുമ നിലനിറുത്താനുള്ള ശ്രമത്തിലാണ്.
മാത്യു കഴിഞ്ഞയിടെ നടന്ന നെതർലൻഡ്സിനെതിരായ ഏകദനി പരമ്പരയിലാണ് ഇംഗ്ലീഷ് പരിമിത ഓവർ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ജോസ് ബട്ട്ലർക്ക് സ്ഥിരം ക്യാപ്ടൻ എന്ന നിലയിൽ ഇത് ആദ്യ പരമ്പരയാണ്.
സാധ്യതാ ടീം: റോയ്, ബട്ട്ലർ,മലൻ,മോയിൻ, ലിവിംഗ്സ്റ്റൺ,സാൾട്ട്/ബ്രൂക്ക്, സാം,ജോർദാൻ, വില്ലി,മിൽസ്, പാർക്കിൻസൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |